നിറത്തിന്റെ പേരിൽ താൻ അനുഭവിക്കേണ്ടിവന്ന കടുത്ത വർണ്ണവിവചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി അഭിരാമി. താരം മനസ്സ് തുറന്നിരിക്കുന്നത് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ്. തനിക്ക് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടിവന്നത് സിനിമയിൽ നിന്നുമല്ല. ഈ മോശം അനുഭവം തനിക്ക് ഉണ്ടാകുന്നത് വിദേശത്ത് താമസിച്ചിരുന്ന സമയത്തായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിലായിരുന്നു താൻ ആവിവേചനം നേരിടേണ്ടിവന്നത്. അതോടെ ആ വ്യക്തിയുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചു എന്നും അഭിരാമി തുറന്നു പറഞ്ഞു.

ഇപ്രകാരമായിരുന്നു താരത്തിന്റെ വാക്കുകൾ ; ” നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടൽ താൻ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ സ്പെക്ട്രം വെച്ച് നോക്കുമ്പോൾ കുറച്ച് ഫെയർ ആയിട്ടുള്ള ആളാകാം ഞാൻ . പക്ഷേ 17 വർഷത്തോളം ഞാൻ അമേരിക്കയിൽ ആയിരുന്നു. അവിടെ ഇരുണ്ട നിറമുള്ള ഒരാളാണ് ഞാൻ . അതിൻറെ പേരിൽ കുറെ അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ” എന്നിങ്ങനെ പറയുന്നു അഭിരാമി.
ആ അനുഭവം വ്യക്തിപരമായ ഒരു അനുഭവമായിരുന്നു. താരം പറയുന്നത് അത് ഒരു വൺ ഓൺ വൺ ഇന്ററാക്ഷൻ ആയിരുന്നു എന്നാണ്. ഇത്തരം ഒരു സംഭവത്തോടെ ആ വ്യക്തിയിൽ നിന്നും താൻ മാറിനിന്നു . അവരുടെ മനസ്സിൽ ഒരു ഇപ്രകാരമാണ് എന്നറിഞ്ഞതോടെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു അഭിരാമി ആഭിമുഖത്തിൽ തുറന്നു പറഞ്ഞത്. 1995 മുതൽ അഭിനയരംഗത്ത് സജീവമായ താരമാണ് അഭിരാമി. 95 ൽ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട അഭിരാമി പിന്നീട് 99 ൽ പത്രം എന്ന ചിത്രത്തിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ചു.
പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാർസ് , മേഘസന്ദേശം എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2001ൽ അന്യഭാഷകളിലേക്ക് ചേക്കേറിയ അഭിരാമി പിന്നീട് 2004 വരെ അന്യഭാഷകളിൽ തന്നെ സജീവമായി. പിന്നീട് താരം മലയാളത്തിൽ അഭിനയിക്കുന്നത് 2014 പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ് . അതിനുശേഷം ഇത് താണ്ട പോലീസ്, ഒരേ മുഖം , ഒറ്റയ്ക്ക് ഒരു കാമുകൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഗരുഡൻ എന്ന മലയാള ചിത്രമാണ് താരത്തിന്റെ പുതിയ പ്രോജക്ട് .